മലപ്പുറം: ഖത്തറില്‍ ജയിലിൽ കഴിയുന്ന മലപ്പുറം സ്വദേശി ദിവേഷ് ലാലിന്‍റെ മോചനത്തിനായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നടത്തിയ ഇടപെടല്‍ ഫലം കണ്ടു.

നിര്‍ത്തിയിട്ട വാഹനം അബദ്ധത്തില്‍ പിന്നോട്ട് നീങ്ങി ഈജിപ്റ്റ് സ്വദേശി മരിച്ച സംഭവത്തിലാണ് ദിവേഷ് ലാല്‍ ജയിലിലായത്. ജയില്‍ മോചനത്തിനായി ദിവേഷിന് ബ്ലഡ് മണിയായി 46 ലക്ഷം രൂപ അടയ്ക്കണമായിരുന്നു.

ഇത്രയും വലിയ തുക കണ്ടെത്താന്‍ ദിവേഷിന് സാധിക്കാത്തതിനെ തുടർന്ന് കുടുംബം മുനവ്വറലി തങ്ങളെ സന്ദര്‍ശിക്കുകയായിരുന്നു. കുടുംബത്തിന്‍റെ അവസ്ഥ മനസിലാക്കി മുനവ്വറലി അഭ്യര്‍ഥന നടത്തിയതോടെ ദിവേഷിന് മോചനത്തിനാവശ്യമാ‌യ പണം മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ടിലെത്തുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് ദിവേഷ് ഒടുവില്‍ നാട്ടിലെത്തിയത്. ഒന്നരവയസുകാരിയായ മകളെ നേരില്‍ കണ്ടിട്ടുമില്ല. മകളുടെ രണ്ടാം പിറന്നാളിന് നാട്ടിൽ വരാനിരിക്കേയാണ് ദിവേഷ് ജയിലിലായത്.