ടെക്സസ്: മാർച്ച് 24ന് ടെക്സാസിലെ ഹൂസ്റ്റണിലുള്ള ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ മുൻ മജീഷ്യൻ ഗോപിനാഥ് മുതുകാട് പങ്കെടുത്ത പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

ഇടവകയുടെ സംഘടനയായ യുവജന സഖ്യവും ഗായകസംഘവും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സഹവികാരി റവ.സന്തോഷ് തോമസ് അധ്യക്ഷനായി. ബഹുമാനപ്പെട്ട ഫോർട്ട് ബെൻഡ് ജില്ലാ ജഡ്ജി സുരേന്ദ്രൻ കെ.പട്ടേൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും അവബോധവും പിന്തുണയും നൽകുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

കേരളത്തിലെ തിരുവനന്തപുരത്ത് 100-ലധികം ഭിന്നശേഷിക്കാരായ കുട്ടികളുടെ പിതാവായതിന്‍റെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ചും അവരുടെ സംരക്ഷണത്തിനായി സ്വയം സമർപ്പിച്ചതിന് ശേഷം തന്‍റെ ജീവിതം എങ്ങനെ മാറിയെന്നും പരിപാടിയിൽ ഗോപിനാഥ് മുതുകാട് പങ്കുവെച്ചു. മാജിക് പ്ലാനറ്റ് തിരുവനന്തപുരം എന്ന സംഘടനയുടെ സ്ഥാപകനാണ് മുതുകാട്.

മാജിക് പ്ലാനറ്റിനോട് ചേർന്നുള്ള ഡിഫറെന്‍റ് ആർട്ട് സെന്‍റർ, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്തുവാനും അവരുടെ ആത്മവിശ്വാസം വളർത്താനും കഴിയുന്ന തരത്തിൽ സുരക്ഷിതത്വവും പിന്തുണയും നൽകുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുന്നു.

മാജിക് ഷോകൾ, വർക്ക്‌ഷോപ്പുകൾ, പരിശീലന സെഷനുകൾ എന്നിവയുൾപ്പെടെ ഭിന്നശേഷിക്കാരായ കുട്ടികളുമായി ഇടപഴകുന്നതിനും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി പ്രോഗ്രാമുകളും പ്രവർത്തനങ്ങളും ഡിഫറെന്‍റ് ആർട്ട് സെന്‍ററിലൂടെ വാഗ്ദാനം ചെയ്യുന്നു.

ഈ പ്രോഗ്രാമുകൾ ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ സാമൂഹികവും ആശയവിനിമയകരവുമായ കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുക മാത്രമല്ല, അവർക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും രസകരവും ആകർഷകവുമായ രീതിയാണ് എന്നും മുതുകാട് പറയുകയുണ്ടായി.

ഹൂസ്റ്റൺ ഏരിയയിലുള്ള മലയാളി സമൂഹത്തിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്ന ഇടവകയുടെ സംഘടനയായ HOPE (Heaven’s Own Precious Eyes) യുടെ പിന്തുണയും പരിപാടിക്ക് ഉണ്ടായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് മുതുകാടും HOPE യും നടത്തുന്ന പ്രചോദനാത്മകമായ പ്രവർത്തനങ്ങളെ കുറിച്ച് മനസിലാക്കുന്നതിന് നിരവധി ആളുകളാണ് പരിപാടിയിൽ എത്തിച്ചേർന്നത്. പരിപാടിയിൽ കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുകയും സ്കിറ്റ് അവതരിപ്പിക്കയും ചെയ്തു.

ഇത്തരം സുപ്രധാനമായ ഒരു ലക്ഷ്യത്തെ പിന്തുണയ്ക്കാൻ നിരവധി ആളുകൾ ഒത്തുചേരുന്നത് കാണുന്നത് തന്നെ ശരിക്കും പ്രചോദന കരമാണ്. ഈ പരിപാടി ഇത്തരം ആളുകളെ പറ്റിയുള്ള അവബോധം വർദ്ധിപ്പിക്കുകയും കൂടുതൽ ആളുകളെ ചിന്തിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും പരിപാടിയെക്കുറിച്ച് സംസാരിച്ച റവ. സന്തോഷ് തോമസ് പറഞ്ഞു.

സമൂഹത്തിൽ ഏറ്റവും ആവശ്യമുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുന്നതിൽ കമ്മ്യൂണിറ്റി സംഘടനകൾക്ക് വഹിക്കാനാകുന്ന പ്രധാന പങ്ക് ഈ പരിപാടിയുടെ വിജയം എടുത്തുകാണിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി നടക്കുന്ന നൂതനവും പ്രചോദനാത്മകവുമായ പ്രവർത്തനങ്ങളുടെ മികച്ച ഉദാഹരണമാണ് മാജിക് പ്ലാനറ്റ് തിരുവനന്തപുരം എന്നാൽ എന്ന ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ പറയുകയുണ്ടായി.