കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച കേസിൽ അറ്റൻഡർ പിടിയിൽ. വടകര സ്വദേശി ശശി മയ്യന്നൂരിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ശനിയാഴ്ചയാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐസിയുവിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ ആളില്ലാത്ത തക്കം നോക്കി അറ്റൻഡർ പീഡിപ്പിക്കുകയായിരുന്നു. അർദ്ധബോധാവസ്ഥയിൽ ആയതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല.
പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട്ട് മടങ്ങിയെത്തിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ തന്നെയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയത്. ഇതേസമയത് സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തേക്ക് മാറിയ തക്കത്തിനാണ് ഇയാൾ യുവതിയെ ഉപദ്രവിച്ചത്. ബോധം തെളിഞ്ഞ ശേഷം യുവതി ബന്ധുക്കളോട് വിവരം പറഞ്ഞതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്.