ന്യൂഡൽഹി: ഡൽഹി സർക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസിൽ ബിആർഎസ് നേതാവും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകളുമായ കെ. കവിത ഇഡിയുടെ രണ്ടാംഘട്ട ചോദ്യംചെയ്യലിന് ഹാജരായി.

നാലുദിവസം മുമ്പ് ഇഡിയുടെ സമൻസിൽ ഹാജരാകാൻ കവിത വിസമ്മതിച്ചിരുന്നു. തനിക്കു ലഭിച്ച സമൻസിൽ നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കവിത ഇഡി ഉദ്യോഗസ്ഥർക്കു നൽകിയ വിശദീകരണം.

പിന്നാലെ ഇന്ന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇഡി പുതിയ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ 11നു കവിതയെ ഒന്പത് മണിക്കൂറോളമാണ് ഇഡി ചോദ്യം ചെയ്തത്. ഇഡി ചോദ്യം ചെയ്യലിനെതിരേ കവിതയുടെ ഹർജി സുപ്രീംകോടതി 24ന് പരിഗണിക്കും.