ലിസ്ബൺ: പോർച്ചുഗലിന്‍റെ പുതിയ ആശാന് കീഴിൽ റോണോയ്ക്കു പുതിയ തുടക്കം. 2024 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള പോർച്ചുഗൽ ദേശീയ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇടംനേടി. പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസ് ദേശീയ ടീമിൽ റൊണാൾഡോയെയും ഉൾപ്പെടുത്തി.

2022 ഫിഫ ലോകകപ്പ് ക്വാർട്ടറിൽ പോർച്ചുഗൽ മൊറോക്കോയോട് തോറ്റു പുറത്തായതിനു പിന്നാലെ ക്രിസ്റ്റ്യാനോയുടെ രാജ്യാന്തര കരിയർ തുലാസിലായിരുന്നു. ഫെർണാണ്ടോ സാന്‍റോസിനു പകരം മാർട്ടിനസ് ചുമതലയേറ്റതോടെയാണ് 38 കാരനായ റോണോയ്ക്കു ദേശീയ ടീമിലേക്ക് വീണ്ടും വാതിൽ തുറന്നത്.

റൊണാൾഡോ ടീമിന് ഏറ്റവും പ്രധാനപ്പെട്ട താരമാണെന്നും പ്രായം താൻ പരിഗണിക്കുന്നില്ലെന്നുമാണ് മാർട്ടിനസ് പറഞ്ഞത്. പടിഞ്ഞാറൻ യൂറോപ്പിലെ കുഞ്ഞൻ രാജ്യങ്ങളായ ലിക്റ്റൻ‌സ്റ്റൈൻ, ലക്സംബർഗ് എന്നിവയ്ക്കെതിരെയാണ് പോർച്ചുഗൽ അടുത്ത ദിവസം കളത്തിലിറങ്ങുന്നത്. പോർച്ചുഗലിനായി 196 മത്സരങ്ങളിൽ 118 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഇത് റിക്കാർഡാണ്.