വാഷിംഗ്ടൺ ഡിസി: കുപ്രസിദ്ധ ഇന്ത്യൻ ആത്മീയ ഗുരു നിത്യാനന്ദ സ്ഥാപിച്ച യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന സാങ്കൽപിക രാജ്യവുമായി സാംസ്കാരിക സഹകരണത്തിനൊരുങ്ങി 30 അമേരിക്കൻ നഗരങ്ങൾ. പീഡനക്കേസിലടക്കം പ്രതിയായ സ്വാമി നിത്യാനന്ദ വാങ്ങിയ ചെറു ദ്വീപ് യഥാർഥ രാജ്യമാണെന്ന് തെറ്റിധരിച്ചാണ് യുഎസ് നഗരങ്ങൾ കരാറിന് മുതിർന്നത്.

കൈലാസയുമായി സാംസ്കാരിക സഹകരണം നടത്തി, തങ്ങളുടെ നഗരങ്ങൾക്ക് “വിദേശനിക്ഷേപം’ ഒരുക്കാൻ ശ്രമിച്ച നഗരങ്ങളാണ് കെണിയിൽപ്പെട്ടത്. “സിസ്റ്റർ സിറ്റി’പദ്ധതി വഴി നഗരതെരുവുകൾക്ക് കൈലാസയിലെ പട്ടണങ്ങളുടെ പേര് നൽകാനും സാംസ്കാരിക ഐക്യം ഉറപ്പാക്കാനുള്ള പദ്ധതികൾ തയാറാക്കാനുമാണ് ന്യൂവാർക്ക് അടക്കമുള്ള യുഎസ് പട്ടണങ്ങൾ താൽപര്യപ്പെട്ടത്.

ഇക്കാര്യം ആവശ്യപ്പെട്ടുള്ള കൈലാസ “രാജ്യ’ത്തിന്‍റെ അപേക്ഷയിന്മേൽ അനുകൂല നിലപാടാണ് റിച്ച്മണ്ട്, ഡെയ്റ്റൺ അടക്കമുള്ള നഗരങ്ങൾ സ്വീകരിച്ചത്. ന്യൂവാർക്ക് പോലുള്ള ചില നഗരങ്ങൾ പ്രാഥമിക കരാറിൽ ഒപ്പ് വയ്ക്കുകയും ചെയ്തു.

പിഴവ് തിരിച്ചറിഞ്ഞതോടെ കരാറിൽ നിന്ന് പിന്മാറുന്നതായി വിവിധ നഗരങ്ങൾ വ്യക്തമാക്കി. എന്നാൽ കരാറിൽ ഏർപ്പെട്ടില്ലെന്നും കൈലാസ മുന്നോട്ട് വച്ച കരടിന്മേൽ പ്രാഥമിക നടപടികൾ ആരംഭിക്കുക മാത്രമാണ് ചെയ്തതെന്നും ജാക്സൺവിൽ അടക്കമുള്ള നഗരങ്ങൾ വ്യക്തമാക്കി.