വാഷിംഗ്ടണ്‍: യുഎസിലെ ഒക്ലഹോമ സ്റ്റേറ്റില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തുകയും ശേഷം യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് പാചകം ചെയ്ത് തന്റെ ബന്ധുവിമനയും നാല് വയസ്സുള്ള കുട്ടിയേയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

44 കാരനായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സാണ് 2021 ല്‍ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയത്, ലഹരി കേസില്‍ ജയിലില്‍ നിന്ന് മോചിതനായി ഒരു മാസത്തിനുള്ളില്‍ അയാള്‍ ആന്‍ഡ്രിയ ബ്ലാങ്കെന്‍ഷിപ്പ് എന്ന സ്ത്രീയെ കൊന്നത്. ശേഷം ഹൃദയം കൊത്തിയെടുക്കുകയും പിന്നീട് ലോറന്‍സ അത് തന്റെ അമ്മായിയുടെയും അമ്മാവന്റെയും വീട്ടിലേക്ക് കൊണ്ടുപോയി, ഉരുളക്കിഴങ്ങുകൊണ്ട് അവയവം പാകം ചെയ്തു അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുത്തു.

തുടര്‍ന്ന് 67 കാരനായ ലിയോണ്‍ പൈയെയും നാലു വയസുള്ള കൊച്ചുമകള്‍ കെയോസ് യേറ്റ്സിനെയും കുത്തി കൊലപ്പെടുത്തുകയും ചെയ്തു. ഇതുപോലെ അദ്ദേഹം ദമ്പതികള്‍ക്ക് ഭക്ഷണം പാകം ചെയ്ത കൊടുത്തിട്ടുണ്ട്. ഒക്ലഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ശിക്ഷയില്‍ ഇളവ് നല്‍കിയപ്പോള്‍, മയക്കുമരുന്ന് കേസില്‍ 20 വര്‍ഷത്തെ തടവിന് വെറും മൂന്ന് വര്‍ഷം മാത്രമേ ആന്‍ഡേഴ്സണ്‍ അനുഭവിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ മോചനം സംസ്ഥാനത്തിന്റെ കൂട്ട കമ്മ്യൂട്ടേഷന്‍ ശ്രമത്തിന്റെ ഭാഗമായിരുന്നു, എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പേര് അബദ്ധത്തില്‍ കമ്മ്യൂട്ടേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചതായി കണ്ടെത്തി.

കൊലപാതകം, ആക്രമണം, അംഗഭംഗം വരുത്തല്‍ എന്നിവയില്‍ കുറ്റസമ്മതം നടത്തിയതിന് ശേഷം ആന്‍ഡേഴ്സണിന് തുടര്‍ച്ചയായി അഞ്ച് ജീവപര്യന്തം ശിക്ഷ ലഭിച്ചു.