കൊച്ചി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴക്കേസിൽ ജഡ്ജിമാരെ കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ അന്വേഷണ സംഘം. ഇതിനായി എഫ്ഐആറിൽ തിരുത്തൽ വരുത്താൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്.

എഫ്ഐആറിൽ ഒരു വാചകം കൂടി കൂട്ടിച്ചേർക്കണമെന്നാണ് അപേക്ഷ. ചതിചെയ്ത് ലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ എന്ന വാചകത്തോടൊപ്പം ജഡ്ജിമാർക്ക് കൈക്കൂലി കൊടുക്കണമെന്ന ഉദ്ദേശ്യത്തോടെ എന്നു കൂടി ചേർക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ സാങ്കേതികമായി ജഡ്ജിമാരെ കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരാനും സാധിക്കുമെന്നാണ് കരുതുന്നത്.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി പ്രതിക്കെതിരെ ചുമത്താനാവും. നേരത്തെ നൽകിയ എഫ്ഐആർ പ്രകാരം അഴിമതി നിരോധന നിയമം ബാധകമാകില്ല.

ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്നു പണം വാങ്ങിയെന്നാണ് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരായ പരാതി. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍, ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് സിയാദ് റഹ്മാന്‍ എന്നിവര്‍ക്കു നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് അഡ്വ. സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.