ഒക്ലഹോമ: ചെറുപ്പക്കാരുടെ ഇടയിൽ വർധിച്ചുവരുന്ന മയക്കുമരുന്നിന്റെ അമിതമായ ഉപയോഗത്തിനെതിരേ വണ്‍ പിൽ കാൻ കിൽ എന്ന കാന്പയിന് തുടക്കം കുറിച്ച് ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി.യുണെറ്റഡ് സ്റ്റേറ്റ്സ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേറ്റുമായി സഹകരിച്ചാണ് ഒക്കലഹോമയിലെ ജനങ്ങളിൽ മയക്കുമരുന്നിന്റെ അപകടത്തെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനുള്ള ക്യാന്പയിൻ ആരംഭിച്ചിരിക്കുന്നത്.
മോർഫിനേക്കാൾ നൂറുമടങ്ങ് അപകടക്കാരിയാണ് സിന്തറ്റിക് ഓപിയോഡ് എന്ന അറിയപ്പെടുന്ന ഫെന്റിനിൽ. ഫെന്റിനിൽ എന്ന വിഷം വീര്യം വർധിപ്പിക്കുന്നതിന് മറ്റുള്ള മരുന്നുകളുമായ സംയോജിപ്പിച്ചു ഡോക്ടർമാരുടെ കുറിപ്പോടു കൂടി വാങ്ങുന്ന ഓപ്പിയോഡ്സുമായി സാമ്യമുള്ള മരുന്നുകളായിട്ടാണ് വിൽപന നടത്തുന്നത്.
കഴിഞ്ഞവർഷം ഡിഇഎ റിപ്പോർട്ടനുസരിച്ചു 50 മില്യണ്‍ ഇത്തരം ഗുളികളാണ് പിടികൂടിയത്. 2022ൽ 60 ശതമാനമാണ് ഇതിൽ വർധനവുണ്ടായിരിക്കുന്നത്. മയക്കുമരുന്നുകളുടെ അമിത ഉപയോഗംമൂലം അമേരിക്കയിൽ കഴിഞ്ഞവർഷം 10,8000 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സിഡിസി വെളിപ്പെടുത്തി.
കോളജ് ക്യാന്പസുകളിൽ മയക്കുമരുന്നുകളുടെ ഉപയോഗം വർധിച്ചിരിക്കുന്നത് യുവ തലമുറയെ നാശത്തിലേക്ക് നയിക്കുന്നുമെന്ന് ഒക്ലഹോമഹോമ യൂണിവേഴ്സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഡോണ്‍ കെയ്ൽ മുന്നറിയിപ്പു നൽകി.