വിവാഹേതര ലൈംഗീകബന്ധത്തില്‍ സൈനികര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2018 ലെ വിധി പ്രകാരം സൈനികര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ആവില്ലെന്ന വിധിയിലാണ് കോടതി വ്യക്ത്ത വരുത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 ാം വകുപ്പ് പ്രകാരം വിവാഹേതര ലൈഗിക ബന്ധം കുറ്റകരമായിരുന്നു. എന്നാല്‍ 2018 ല്‍ ഭരണഘടനാബഞ്ച് ഇത് റദ്ദാക്കിയിരുന്നു.

ഭരണഘടനയുടെ 33-ാം അനുഛേദപ്രകാരം ചില മൗലീക അവകാശങ്ങളില്‍ നിന്ന് സൈനികരെ ഒഴിവാക്കിയുള്ള നിയമനിര്‍മ്മാണങ്ങള്‍ ആകാമെന്ന് കോടതി നിരീക്ഷിച്ചു. 2018ലെ വിധി സായുധ സേനയിലെ നിര്‍ബന്ധിത നിയമങ്ങളിലെ വ്യവസ്ഥയുമായി ബന്ധപെട്ടതല്ല. കോര്‍ട്ട് മാള്‍ഷല്‍ നടപടികളെ ക്രിമിനല്‍ കേസ് എടുക്കുന്നത് ബാധിക്കില്ലെന്നും ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.