ഭാരത് ജോഡോ യാത്ര യഥാര്‍ത്ഥ രാഹുല്‍ ഗാന്ധി ആരെന്ന് കാട്ടിക്കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ സിപിഎമ്മും ഡല്‍ഹിയിലെ സംഘപരിവാറും തമ്മില്‍ അവിഹിതമായ ബന്ധമുണ്ട്. അതില്‍ ഇടനിലക്കാരും ഉണ്ട്. ഗവര്‍ണര്‍-സര്‍ക്കാര്‍ സന്ധി അതിന്റെ ഭാഗമായി നടന്ന കാര്യമാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എല്ലോയിപ്പോഴും സംസ്ഥാന സര്‍ക്കാരിനെ രക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഭാരത് ജോഡോ യാത്രയുടെ തുടക്കത്തില്‍ ബിജെപിയോട് ഒപ്പം ചേര്‍ന്നുനിന്ന് സിപിഐഎം രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ശ്രമിച്ചു. കണ്ടെയ്‌നര്‍ ജാഥ എന്നുവരെ വിളിച്ച് ആക്ഷേപിച്ചു. സിപിഐഎമ്മിന്റെ ദേശീയ നേതൃത്വം കേരള നേതൃത്വത്തിന്റെ ചൊല്‍പ്പടിയിലാണ്. പ്രതിപക്ഷത്തിന്റെ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു.

കേരളത്തില്‍ ഭരണസ്തംഭനമുണ്ടെന്ന ഗണേഷ് കുമാറിന്റെ വിമര്‍ശനം തീര്‍ത്തും ശരിയാണ്. യുവജവ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന്റെ പിഎച്ച്ഡിയെപ്പറ്റി സിപിഐഎമ്മും സര്‍വകലാശാലയും പരിശോധിക്കട്ടെ. ചിന്തയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി.