വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷം നടത്തി ദേര സച്ചാ സൗധ മേധാവിയും ബലാത്സംഗ കേസ് പ്രതിയുമായ ഗുർമീത് റാം റഹീം സിംഗ്. നിലവിൽ 40 ദിവസത്തെ പരോളിലാണ് ഗുർമീത്.  ബലാത്സംഗ കൊലപാതക കേസുകളിൽ 20 വർഷത്തെ ശിക്ഷയാണ് റാം റഹീം അനുഭവിക്കുന്നത്. 

ഉത്തർപ്രദേശിലെ ഭഗ്പതിലുള്ള ബർനവ ആശ്രമത്തിലാണ് ഗുർമീത് ഇപ്പോഴുള്ളത്. ഇവിടെ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഭീമൻ കേക്ക് വാൾ കൊണ്ട് മുറിക്കുന്നത് വീജിയോയിൽ കാണാം. ജനുവരി 25ന് മുൻ ദേരാ മേധാവി ഷാ സത്‌നം സിംഗിന്റെ ജന്മവാർഷികത്തിൽ പങ്കെടുക്കണമെന്ന് കാണിച്ചാണ് ഗുർമീത് പരോളിന് അപേക്ഷിച്ചത്. 

അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ കേക്ക് മുറിക്കാൻ അവസരം ലഭിച്ചത്. അതിനാൽ അഞ്ച് കേക്കെങ്കിലും മുറിക്കും. ഇത് ആദ്യത്തേതാണ് എന്ന് ഗുർമീത് വീഡിയോയിൽ പറയുന്നത് കേൾക്കാം. ആയുധ നിയമ പ്രകാരം മാരകആയുധങ്ങളുടെ പൊതുപ്രദർശനം നിരോധിച്ചതാണ്. രാജ്യസഭാ എംപി കൃഷൻ ലാൽ പൻവാറും മുൻ മന്ത്രി കൃഷൻ കുമാർ ബേദിയും ഉൾപ്പെടെ ഹരിയാനയിൽ നിന്നുള്ള ഏതാനും മുതിർന്ന ബിജെപി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.