കോഴിക്കോട്: കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ വി തോമസിനെ ക്യാബിനറ്റ് റാങ്കിങ്ങിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിക്കുന്നതിൽ അതൃപ്തി പരസ്യമാക്കി എല്‍ ജെ ഡി. പെൻഷനായി വൻ തുക കൈപ്പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന്‍റെ  നിയമനത്തെ സ്വാഗതം ചെയ്യുന്നതായും ശമ്പളം വാങ്ങുകയാണെങ്കിൽ പുച്ഛം തോന്നുന്നു എന്നും ല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ പ്രതികരിച്ചു. 

ഇന്നലെ ചേർന്ന മന്ത്രി സഭ യോഗത്തിലാണ് കെവി തോമസിനെ സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതി നിധിയാക്കാനുള്ള തീരുമാനം പുറത്തു വന്നത്. ഒന്നര ലക്ഷം രൂപ ശമ്പളവും വീടും വാഹനവും പേഴ്സണൽ സ്റ്റാഫുമാണ് ഉണ്ടാവുക. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സർക്കാരിന് ഈ നിയമനം ഒരു ബാധ്യതയാവുമെന്നതിൽ സംശയമില്ല.