ബെംഗളൂരു: മംഗളൂരു പ്രഷര്‍ കുക്കര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഇഡി റെയ്ഡ്. അഞ്ച് സ്ഥലങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. മുഖ്യപ്രതി ഷാരിഖിന്റെ ശിവമോഗയിലെ വസതിയിലും പരിശോധന തുടരുകയാണ്. ഷാരിഖിന്റെ ബന്ധുക്കളെ കേന്ദ്രീകരിച്ചും റെയ്ഡ് നടത്തുന്നുണ്ട്. 

തീര്‍ത്ഥഹള്ളിയിലെ ഒരു കെട്ടിടത്തിലാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയ്. ഷാരിഖിന്റെ പിതാവിന്റെ സോപ്പ ഗുഡ്ഡ ഏരിയയിലെ ഷോപ്പിംഗ് കോംപ്ലക്സിലും ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. അതേ കോംപ്ലക്സില്‍ കോണ്‍ഗ്രസ് ഓഫീസ് വാടകയ്ക്ക് എടുത്തിരുന്നു. മംഗളൂരു ഓട്ടോറിക്ഷാ സ്ഫോടനക്കേസിലെ പ്രതി ഷാരിക്കിന്റെ കുടുംബത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ഈ ഓഫീസ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.

ശാരിഖിന്റെ പിതാവും കോണ്‍ഗ്രസ് നേതാവ് കിമ്മനെ രത്നാക്കറിന്റെ സഹോദരപുത്രന്‍ നവീനും തമ്മിലാണ് വാടക കരാര്‍ ഒപ്പുവെച്ചത്. ഷാരിഖിന്റെ പിതാവ് എല്ലാ മാസവും 10,000 രൂപയാണ് വാടകയായി വാങ്ങിയിരുന്നത്. കരാര്‍ കാലാവധി 2023 ജൂണില്‍ അവസാനിക്കും. കരാര്‍ കാലാവധി അവസാനിച്ചതിന് ശേഷം സ്ഥലം ഒഴിയുമ്പോള്‍ 10 ലക്ഷം രൂപ അഡ്വാന്‍സ് (സെക്യൂരിറ്റി ഡെപ്പോസിറ്റ്) തിരികെ നല്‍കണമെന്ന് കിമ്മനെ രത്‌നാകര്‍ ആവശ്യപ്പെട്ടിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് അദ്ദേഹത്തോട് അന്വേഷിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള കരാര്‍ പകര്‍പ്പ് രത്‌നാകര്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. 

നേരത്തെ സ്ഫോടനക്കേസ് ഔദ്യോഗികമായി ദേശീയ അന്വേഷണ ഏജന്‍സിക്ക് (NIA) കൈമാറിയിരുന്നു. കണ്ടെടുത്ത എല്ലാ തെളിവുകളും കേസിന്റെ വിശദാംശങ്ങളും ഔദ്യോഗികമായി എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. നവംബര്‍ 19 ശനിയാഴ്ച മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച സംഭവം ചുഴുളഴിച്ചത് ഒരു തീവ്രവാദ ഗൂഢാലോചനയിലേക്കായിരുന്നു. മുഹമ്മദ് ഷാരിഖ് എന്ന യാത്രക്കാരന്റെ പക്കല്‍ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണത്തില്‍ (ഐഇഡി) നിര്‍മ്മിച്ച പ്രഷര്‍ കുക്കര്‍ ബോംബ് ഉണ്ടായിരുന്നതിനാലാണ് ഓട്ടോറിക്ഷയില്‍ പൊട്ടിത്തെറി ഉണ്ടായത്. 

സ്ഫോടനം നടത്തുന്നതിനായി ഷാരിഖ് മുന്‍കൂട്ടി നിശ്ചയിച്ച പ്രദേശത്തേക്ക് പോകുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിഭാഗം (എഫ്എസ്എല്‍) സംഘം അടുത്ത ദിവസം മൈസൂരില്‍ ഷാരിഖ് വാടകയ്ക്കെടുത്ത വീട്ടിലെത്തി സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെടുത്തിരുന്നു.

സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ജലാറ്റിന്‍ പൗഡര്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍, ചെറിയ ബോള്‍ട്ടുകള്‍, ബാറ്ററികള്‍, മൊബൈല്‍ ഫോണുകള്‍, മരം പവര്‍, അലുമിനിയം മള്‍ട്ടിമീറ്ററുകള്‍, വയറുകള്‍, മിശ്രിതം ജാറുകള്‍, പ്രഷര്‍ കുക്കറുകള്‍ തുടങ്ങിയവ എഫ്എസ്എല്‍ സംഘം കണ്ടെടുത്തു.

മുഖ്യപ്രതിയായ ഷാരിഖിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും സഹപാഠികളായ സയ്യിദ് യാസിന്‍, മുനീര്‍ അഹമ്മദ് എന്നിവരെ തീവ്രവാദികളാക്കി ഐഎസിലില്‍ ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തി. ഇവര്‍ മൂവരും ചേര്‍ന്ന് ശിവമോഗ ജില്ലയിലെ തുംഗ നദിയുടെ തീരത്ത് പരീക്ഷണ സ്‌ഫോടനം നടത്തിയതായും പിന്നീട് കണ്ടെത്തി. വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, പ്രധാന പ്രതിയായ ഷാരിഖിന് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഓര്‍കെസ്ട്രേറ്റ് ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു ഹാന്‍ഡ്ലര്‍ ഉണ്ടായിരുന്നു.