തൊടുപുഴ: സി.പി.ഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇ.എസ്. ബിജിമോളെ ഒഴിവാക്കി. ജയാ മധുവിനെയാണ് ബിജിമോള്‍ക്ക് പകരം എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുൻ സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവിൽ ഇ എസ് ബിജിമോൾ അംഗമായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ബിജിമോൾ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് തുടര്‍ന്ന് ജില്ലാ നേതൃത്വത്തിനെതിരേ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചില പരാമര്‍ശങ്ങള്‍ ബിജിമോള്‍ നടത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും തുടര്‍നടപടലകളൊന്നും ഉണ്ടായില്ല. ദീര്‍ഘകാലം പീരുമേട് എം.എല്‍.എയായിരുന്ന ബിജിമോള്‍ കുറച്ചുകാലമായി സി.പി.ഐ. ജില്ലാ നേതൃത്വവുമായി സ്വരച്ചേര്‍ച്ചയിലായിാുന്നില്ല.

സി.പി.ഐയുടെ സംസ്ഥാനത്തെ പ്രമുഖ വനിതാനേതാക്കളില്‍ ഒരാളായ ബിജിമോള്‍ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി നേരത്തെ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളതെന്നും ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം.