ഒന്ന് മുതൽ ആറാം ക്ലാസുവരെയുള്ള പെൺകുട്ടികൾക്ക് അഫ്ഗാനിസ്ഥാനിൽ പഠിക്കാൻ അവസരം നൽകി താലിബാൻ ഭരണകൂടം. ആറാം ക്ലാസിൽ താഴെയുള്ള പെൺകുട്ടികൾക്കായി സ്‌കൂളുകളും വിദ്യഭ്യാസ കേന്ദ്രങ്ങളും തുറക്കാൻ ഉദ്യോഗസ്ഥരോട്  താലിബാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. ഇക്കാര്യം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രാലയം കത്ത് നൽകിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ സ്ത്രീകളുടെ വിദ്യാഭ്യാസം തകർത്ത് ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് സർവ്വകലാശാല വിദ്യാഭ്യാസം അനിശ്ചിതകാലത്തേക്ക് നിരോധിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടിരുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം താലിബാന്റെ നീക്കത്തെ അപലപിച്ച് എത്തിയിരുന്നു. 

സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള അവകാശങ്ങളെ സംബന്ധിച്ച് മിതത്വമുള്ള ഭരണം നടത്തുമെന്നാണ് താലിബാന്റെ വാഗ്ദാനം. എന്നാൽ 2021 ഓഗസ്റ്റിൽ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷം താലിബാൻ നടപ്പിലാക്കുന്നത് വാഗ്ദാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഭരണമാണ്.

അവർ മിഡിൽ സ്‌കൂളിൽ നിന്നും ഹൈസ്‌കൂളിൽ നിന്നും പെൺകുട്ടികളെ വിലക്കി, മിക്ക ജോലികളിൽ നിന്നും സ്ത്രീകളെ പരിമിതപ്പെടുത്തി, പൊതുസ്ഥലങ്ങളിൽ തല മുതൽ കാൽ വരെ വസ്ത്രം ധരിക്കാൻ ഉത്തരവിട്ടു. പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകളെ വിലക്കുകയും പുരുഷ ബന്ധുവില്ലാതെ യാത്ര ചെയ്യുന്നത് തടയുകയും ചെയ്തു.

തുർക്കി, ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ എല്ലാ മുസ്ലീം രാജ്യങ്ങളും സർവകലാശാലാ നിരോധനത്തിൽ നിരാശ പ്രകടിപ്പിക്കുകയും തീരുമാനം പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യണമെന്ന് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സർവ്വകലാശാലകളിൽ ലിംഗഭേദം തടയുന്നതിനാണ് നിരോധനം കൊണ്ടുവന്നതെന്ന്  താലിബാൻ ഗവൺമെന്റിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദാ മുഹമ്മദ് നദീം പറഞ്ഞു. ചില വിഷയങ്ങൾ ഇസ്ലാമിന്റെ തത്ത്വങ്ങൾ ലംഘിക്കുന്നതായി താൻ വിശ്വസിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശികൾ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും നദീം പറഞ്ഞു.