മുംബയ്: പള്ലി സെമിത്തേരിയിലെ 18-ഓളം കുരിശുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ച നിലയിൽ. മുംബയ് മാഹിമിലെ സെൻ്റ് മൈക്കൾസ് പള്ളി സെമിത്തേരിയിലെ കുരിശുകളാണ് ശനിയാഴ്ച രാവിലെയോടെ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നിർവഹിച്ചത് ആരാണെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി പള്ളിയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. വിഷയത്തിൽ എൻസിപി അപലപിച്ചിരുന്നു. മുംബൈയിൽ സമാധാനത്തോടെ ജീവിക്കുന്ന കാത്തലിക് സമൂഹത്തെ ശല്യപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പ്രസ്താവനയിലൂടെ അറിയിച്ചു.