കണ്ണൂർ: വിഷം കഴിച്ച് അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ പട്ടാളക്കാരനായ ഭർത്താവ് അറസ്റ്റിൽ. പിലാത്തറ വിളയാങ്കോട് സ്വദേശി പി.വി. ഹരീഷ്(37) ആണ് അറസ്റ്റിലായത്.

ഭർതൃപീഡന കുറ്റവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരീഷിന്‍റെ ഭാര്യ ലിജിഷയെ എലിവിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

ലിജിഷയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരീഷിനെ അറസ്റ്റ് ചെയ്തത്.