കൊച്ചി: രാജ്യദ്രോഹ പ്രവർത്തനങ്ങളെത്തുടർന്ന് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന് പണമൊഴുകുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നും വിവിധ മാർഗ്ഗങ്ങൾ വഴി പണം കേരളത്തിലേക്ക് എത്തുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പോപ്പുലർ ഫ്രണ്ടിൻ്റെ സാമ്പത്തിക ഉറവിടം പ്രധാനമായും ഗൾഫ് രാജ്യങ്ങളാണെന്ന് എൻഐഎയുടെ  കണ്ടെത്തിയതിനു പിന്നാലെയാണ് പണമൊഴുകുന്ന വഴികളെ കുറിച്ചു കൂടി വ്യക്തമാകുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും വിവിധ വഴികളിലൂടെ സമ്പാദിക്കുന്ന പണം കേരളത്തിലേക്ക് എത്തുന്നത് വിവിധ മർഗ്ഗങ്ങളിലൂടെയാണ്. എൻആർഐ അക്കൗണ്ടുള്ള അംഗങ്ങൾ വഴി നാട്ടിലെ വിവിധ ബാങ്കുകളിലേക്ക് അയക്കുകയാണ് പതിവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുതത്തുന്നത്. 

ഇത്തരത്തിൽ വരുന്ന പണം പിന്നീട് നേതാക്കളുടെ കൈയിലേക്കെത്തുകയാണ് പതിവ്. തിന് പുറമേ ഗൾഫ് രാജ്യങ്ങളിൽ പോപ്പുലർ ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ  വിവിധ സംഘടനകൾ രൂപീകരിച്ചിട്ടുണ്ട്. ഈ സംഘടനകളുടെ അംഗത്വ ഫീസ് എന്ന രീതിയിലും പണം പിരിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളും എൻഐഎ പുറത്തുവിട്ടിട്ടുണ്ട്. കുവൈത്തിൽ, കുവൈത്ത് ഇന്ത്യ സോഷ്യൽ ഫോറം എന്ന പേരിൽ പിഎഫ്‌ഐ സജീവമായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മഅത്രമല്ല ഒമാനിലും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള രണ്ട് ഫോറങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും എൻഐഎ പറയുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെ കീഴഇല രൂപീകരിക്കുന്ന സംഘടനകളിലെ അംഗങ്ങളിൽ നിന്നും വാർഷിക ഫീസായി പണം വാങ്ങുകയാണ് ഇവരുടെ രീതിയെന്നും റിപ്പോർട്ടുകളുണ്ട്. 

ചാരിറ്റിയുടെ പേരിലും സംഘടനയ്ക്കു വേണ്ടി പണം പിരിക്കൽ നടക്കുന്നുണ്ട്. നാട്ടിലുള്ളവർക്കായി സഹായം എന്ന പേരിൽ പരസ്യം നൽകുകയും അതുവഴി പണം പിരിക്കുകയും ആ പണം നേതാക്കളിലേക്ക് എത്തിയിരുന്നതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഐഎസുമായി ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയിൽ കാറുകൾ തീവ്രവാദികൾക്ക് മറിച്ച് വിൽക്കുന്ന രീതിയുണ്ട്. ഇത്തരത്തിൽ ലഭിച്ച തുകയും ഇന്ത്യയിലേക്ക് എത്തിയതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. 

വളരെ ഗുരുതരമായ ചില വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ടിനെ സംബന്ധിച്ച് പുറത്തു വന്നത്. സംസ്ഥാനത്ത് മറ്റ് സമുദായ നേതാക്കളുടെ വിവരങ്ങൾ ശേഖരിച്ച് ഉന്നമിടേണ്ടവരുടെ ഹിറ്റ് ലിസ്റ്റ്  തയ്യാറാക്കാൻ പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെ ഓഫീസുകളിലും മറ്റു സ്ഥലങ്ങളിലും വിധ്വംസക പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും ഇവരുടെ പ്രവർത്തനത്തെപ്പറ്റി കൂടുതൽ അന്വേഷണം അനിവാര്യമാണെന്നും അന്വേഷണസംഘം എറണാകുളത്തെ പ്രത്യേക എൻഐഎ കോടതിയിൽ ബോധിപ്പിക്കുകയും ചെയ്തിരുന്നു. 

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ കേരളത്തിൽ അറസ്റ്റിലായ കരമന അഷറഫ് മൗലവിയടക്കമുള്ള 14 പേരുടെ റിമാൻഡ് നീട്ടാൻ നൽകിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഒറ്റ ഫോൺ കോളിൽ സമുദായത്തെ നിയന്ത്രിക്കാൻ കഴിവുള്ളവരാണ് പ്രതികളെന്നുള്ള വെളിപ്പെടുത്തലും ദേശീയ അന്വമഷണ ഏജൻസി വെളിപ്പെടുത്തിയിരുന്നു. സമുഹത്തിൽ ഒരുവിഭാഗം സമുദായ അംഗങ്ങളിൽ വ്യാപക സ്വാധീനമുള്ള പോപ്പുലർ ഫ്രണ്ട് സംഘടനയും അതിലെ അംഗങ്ങളും സർക്കാരിൻ്റെ നയങ്ങളെയും നിയമപരമായ പ്രവർത്തനങ്ങളെയും പ്രതിരോധിക്കാൻ രംഗത്തിറങ്ങിയിരുന്നു എന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്.