റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോരുന്ന സംഭവങ്ങള്‍ രാജസ്ഥാനില്‍ തുടര്‍ക്കഥയാവുകയാണ്. പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് തന്നെ റദ്ദാക്കിയതാണ് ഒടുവിലത്തെ സംഭവം. പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് പരീക്ഷ റദ്ദാക്കിയതിനാല്‍, പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളും  വലഞ്ഞിരിക്കുകയാണ്.

ഇന്ന് അതായത്, ഡിസംബര്‍ 24ന് രണ്ടാം ഗ്രേഡ് അധ്യാപക നിയമനത്തിനുള്ള പരീക്ഷ രാജസ്ഥാനില്‍ നടക്കാനിരിക്കുകയായിരുന്നു. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ അതിന്റെ ചോദ്യ പേപ്പര്‍ പുറത്ത് പ്രചരിക്കാന്‍ തുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യപേപ്പര്‍ പ്രചരിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ തിടുക്കത്തില്‍ പരീക്ഷ റദ്ദാക്കുകയായിരുന്നു. 

രണ്ടാം ഗ്രേഡ് അധ്യാപക നിയമനത്തിന് സംസ്ഥാനത്തൊട്ടാകെ നിന്നും നിരവധി ഉദ്യോഗാര്‍ഥികളാണ് വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ എത്തിയിരുന്നത്. ഞായറാഴ്ച രാവിലെ മുതല്‍ പരീക്ഷ നടത്താനുള്ള നടപടികളും പരീക്ഷാ കേന്ദ്രങ്ങളില്‍ നടന്നിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക്  പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനവും നല്‍കി തുടങ്ങിയിരുന്നു. പരീക്ഷാ ഹാളില്‍ അനുവദിച്ച സീറ്റില്‍ പരീക്ഷയെഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കയറി ഇരിക്കുകയും ചെയ്തു. 

പരീക്ഷ റദ്ദാക്കിയ വിവരം അറിഞ്ഞപ്പോള്‍ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്ത് പരീക്ഷ തുടങ്ങാന്‍ കാത്തിരിക്കുകയായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍. പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നതായുള്ള വിവരം അധികൃതര്‍ ഉദ്യോഗാര്‍ത്ഥികളോട് പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. ഈ പരീക്ഷ ഇന്ന് ഇനി നടക്കില്ല. രണ്ടാം ഷിഫ്റ്റില്‍ നടക്കുന്ന പരീക്ഷയുടെ പൊതുവിജ്ഞാനം, സയന്‍സ് ചോദ്യപേപ്പറുകളും ചോര്‍ന്നതായി പറയപ്പെടുന്നു.

ഉദയ്പൂരിലെ ബക്കാരിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുള്ള ഒരു ബസില്‍ നിന്നും ചോദ്യ പേപ്പര്‍ പിടികൂടി എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. രാജസ്ഥാന്‍ രണ്ടാം ഗ്രേഡ് അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ ഉദ്യോഗാര്‍ത്ഥികള്‍ ഈ ബസില്‍ ഉണ്ടായിരുന്നു. ബസില്‍ യാത്ര ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ലഭിച്ചത്.

പേപ്പര്‍ ചോര്‍ച്ചയുടെ കാര്യം ഗൗരവമായി എടുത്ത് രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ  റദ്ദാക്കി. രാജസ്ഥാന്‍ രണ്ടാം ഗ്രേഡ് അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രാജസ്ഥാന്‍ പോലീസിനൊപ്പം സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും അതായത് എസ്ഒജിയും ഇക്കാര്യം അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

രാജസ്ഥാനില്‍ അടുതക്തിടെ നടന്ന ഫോറസ്റ്റ് ഗാര്‍ഡ് റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യ പേപ്പറും ചോര്‍ന്നിരുന്നു. വനംവകുപ്പിലെ ഫോറസ്റ്റ് ഗാര്‍ഡ് നിയമനത്തിനായി നവംബര്‍ 12ന് രാജസ്ഥാന്‍ സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡാണഅ പരീക്ഷ നടത്തിയിരുന്നത്. രണ്ടാം ഷിഫ്റ്റിന്റെ പരീക്ഷാ ചോദ്യപേപ്പര്‍ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പുതന്നെ ചോര്‍ന്നതിനെ തുടര്‍ന്ന് രാജസ്ഥാന്‍ സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് റിക്രൂട്ട്മെന്റ് പരീക്ഷ റദ്ദാക്കിയിരുന്നു.

പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് എല്‍ഡിസി ക്ലാര്‍ക്ക് റിക്രൂട്ട് മെന്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇത് കൂടാതെ സംസ്ഥാനത്തെ ഏറ്റവും വലിയ അധ്യാപക നിയമന പരീക്ഷയായ REET യുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഇതും റദ്ദാക്കേണ്ടി വന്നിരുന്നു. രാജസ്ഥാന്‍ പോലീസിലെ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നതിനെ തുടര്‍ന്ന് അതും റദ്ദാക്കിയിരുന്നു.