ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്ര പരിസരത്തെ ശിവലിംഗത്തിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. 30 വയസ്സുകാരനായ ഗംഡി എന്ന വസിമിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. വിശ്വേശർ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നിലാണ് ഇയാൾ അശ്ലീല പ്രകടനം നടത്തിയത്. 

ടയർ കട നടത്തുന്ന ഇയാളെ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തിരിച്ചറിയുന്നത്. മതവികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ കളങ്കപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര എത്തിയിരുന്നു. യുവാവിന്റെ പെരുമാറ്റം അങ്ങേയറ്റം ഹീനവും അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം, ഹിന്ദു സംഘടനകളും മേയർ-ഇൻ കൗൺസിൽ അംഗങ്ങളും ക്ഷേത്രത്തിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയും ക്ഷേത്രം ശുദ്ധീകരിക്കുകയും ചെയ്തു. ഇയാൾ ഏറെ നേരം ഈ പ്രദേശത്തും ക്ഷേത്രത്തിലും കറങ്ങിനടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. യുവാവ് സ്ത്രീയെയും കുട്ടികളെയും ഉപദ്രവിച്ചതായി വിവരം ലഭിച്ചതോടെ മേഖലാ കൗൺസിലർമാർ സ്ഥലത്തെത്തിയിട്ടുണ്ട്.