താനെ: കല്യാണിൽ ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ  പൊലീസ് ഭീവണ്ടിയിൽ നിന്നും അറസ്റ്റ് ചെയ്തു ഈ മാസം ഡിസംബർ 1 നായിരുന്നു 9 വയസ്സുകാരിയെ കല്യാണിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി കാണപ്പെടുന്നത്. കല്യാണ് റെയിൽവേ സ്റ്റേഷന് അടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

പിന്നീട് നടത്തിയ അന്വേഷണത്തിൽ താനെയിലെ ഭിവണ്ടി മേഖലയിൽ നിന്നാണ് മധ്യപദേശ് സ്വദേശിയായ പ്രതിയെ കല്യാണിലെ മഹാത്മാ ഫുലെ ചൗക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട വീരേന്ദ്ര ശങ്കർ മിശ്ര എന്ന സൂരജ് ശങ്കർ സിംഗ് എന്ന പ്രതി നേരത്തെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനും ശിക്ഷിക്കപ്പെട്ട് 10 വർഷം തടവ് അനുഭവിച്ചിട്ടുണ്ട്. നവംബർ 14ന് പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയതാണ് വിവരം. ഇര കല്യാണിൽ ആഭ എന്ന കെട്ടിടത്തിന് സമീപത്തെ ചൗൽ റൂമിൽ രണ്ട് സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഇരയെ വായ് മൂടി എടുത്തു കൊണ്ട് പോയ ശേഷം ബലാത്സംഗം ചെയ്യുകയും കഴുത്ത് മുറിക്കുകയും ചെയ്തു. 

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്,  കേസ് അന്വേഷിക്കാൻ തുടങ്ങി, ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തുവെങ്കിലും അന്വേഷണങ്ങൾക്കൊടുവിൽ വെറുതെ വിട്ടു. പിന്നീട് അന്വേഷണം തുടരുകയും അതിനായി പ്രത്യകം 10 ടീമുകൾ രൂപീകരിക്കുകയും ചെയ്തു.ഒടുവിൽ ഞങ്ങൾ പ്രതിയെ കണ്ടെത്തി,പ്രതിയെ പിടികൂടാൻ കല്യാൺ, അംബിവാലി, ഷഹാദ്, അംബർനാഥ്, ബദ്‌ലാപൂർ, ടിറ്റ്‌വാല, ഉല്ലാസ്‌നഗർ, കർജാത്ത് മുതൽ സിഎസ്‌ടി വരെ, കല്യാണിൽ നിന്ന് കസറ, കൽവ, മുമ്പ്ര ചേരി, ഭിവണ്ടി മേഖലകളിൽ സമഗ്രമായ തിരച്ചിൽ നടത്തി,”ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പ്രതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊലീസ് ശേഖരിച്ചുവെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മറ്റു തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ പ്രതിയെ പിടികൂടുന്നത് വലിയ വെല്ലുവിളി ആയിരുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് സഹായമായത്. വേഷം മാറിയും പൊലീസ് പ്രതിയെ കണ്ടെത്താൻ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു. കല്യാൺ കോടതിയിൽ ഹാജരാക്കിയ ഇയാളെ ഡിസംബർ 23 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ കേസ് വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.