അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനലിന്റെ റഫറിയായി പോളണ്ടിന്റെ സിമോൺ മാർസിനിയാകിനെ നിയമിച്ചു. 2018ൽ റഷ്യയിലെ തന്റെ ആദ്യ ലോകകപ്പ് മത്സരം നിയന്ത്രിച്ച 41 കാരനായ മാർസിനിയാക്, ഫൈനൽ മേൽനോട്ടം വഹിക്കുന്ന ആദ്യത്തെ പോളണ്ടിൽ നിന്നുള്ള റഫറിയായി മാറും. 

സഹ റഫറിമാരായി പാവൽ സോക്കോൾനിക്കിയും ടോമാസ് ലിസ്റ്റ്കിവിച്ച്സും അദ്ദേഹത്തോടൊപ്പം ചേരും. യുഎസ്എയുടെ ഇസ്മായിൽ എൽഫത്തും ഫോർത്ത് ഒഫിഷ്യലായും പോളണ്ടിന്റെ ടോമാസ് ക്വിയാറ്റ്‌കോവ്‌സ്‌കി വാർ ചുമതല വഹിക്കും. 

2009ൽ പോളണ്ടിന്റെ ടോപ് ലീഗിൽ തന്റെ കരിയർ ആരംഭിച്ചതിന് ശേഷം 2013ലാണ് മാർസിനിയാക് ഫിഫ-ലിസ്‌റ്റ് ചെയ്‌ത റഫറിയായത്. 2022 ലോകകപ്പിൽ ഫ്രാൻസും ഡെന്മാർക്കും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരവും അർജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള റൗണ്ട് ഓഫ് 16 മത്സരവും മാർസിനിയാക് നിയന്ത്രിച്ചിരുന്നു.

അർജന്റീനയ്‌ക്കൊപ്പം ലയണൽ മെസ്സി തന്റെ ആദ്യ ലോകകപ്പ് കിരീടം നേടാനാണ് ശ്രമിക്കുന്നത്, അതേസമയം ബ്രസീലിന് (1962) ശേഷം കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമാകാനാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. 

കൂടാതെ, 23-ാം വയസ്സിൽ പെലെയ്ക്ക് ശേഷം ടൂർണമെന്റ് തുടർച്ചയായി വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാകാൻ കൈലിയൻ എംബാപ്പെയും ഒപ്പമുണ്ട്. നിലവിൽ 21-ാം വയസിൽ രണ്ടാം കിരീടം നേടിയ പെലെയുടെ പേരിലാണ് ഈ റെക്കോർഡുള്ളത്. ഡിസംബർ 18നാണ് ആരാധകർ കാത്തിരിക്കുന്ന ലോകകപ്പ് ഫൈനൽ.