കാര്‍ കത്തി പൊള്ളലേറ്റ് യുവാവ് മരിച്ചു. കൊല്ലം ചാത്തന്നൂർ വേളമാനൂര്‍ ഉമ മന്ദിരത്തില്‍ പരേതനായ സുകുമാരന്റെ മകന്‍ സുധി വേളമാനൂര്‍ (47) ആണ് മരിച്ചത്. സുധി വേളമാനൂര്‍ കേരള കൗമുദിയുടെ ചാത്തന്നൂര്‍ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സുധി വേളമാനൂര്‍ താമസിക്കുന്ന മീനാട് പാലമുക്കിലെ വീട്ടിന് മുന്നില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. തന്റെ ആള്‍ട്ടോ കാര്‍ സുധി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുമ്ബോഴാണ് സംഭവം നടന്നത്.
കാറില്‍ തീ പടരുകയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന സുധി കാറിലിരുന്ന് കത്തി അമരുകയുമായിരുന്നു. പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും കാര്‍ കത്തികൊണ്ടിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി.

നാട്ടുകാര്‍ ചാത്തന്നൂര്‍ പോലീസിനെയും പരവൂര്‍ ഫയര്‍ഫോഴ്സിനെയും അറിയിച്ചു. ഫയര്‍ഫോഴ്സ് എത്തി തീ അണച്ച ശേഷമാണ് മരിച്ചത് സുധി ആണെന്ന് വ്യക്തമായത്. അപകടത്തിന് അര മണിക്കൂര്‍ മുൻപ് ചാത്തന്നൂരിലെ ഒരു സ്റ്റുഡിയോയില്‍ വിളിച്ച്‌ വാര്‍ത്ത സംബന്ധമായ ഫോട്ടോ ഉടന്‍ അയച്ചു കൊടുക്കണമെന്ന് സുധി ആവശ്യപ്പെട്ടിരുന്നു. സന്ധ്യയോടെ മൃതദ്ദേഹം പാരിപ്പള്ളി ഗവമെഡിക്കല്‍ കോളേജിലേക്ക് മാറ്റി.