തിരുവനന്തപുരം: ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരായ വിജിലൻസ് കേസിൽ സർക്കാരിനോട് പ്രോസിക്യുഷൻ അനുമതി തേടി വിജിലൻസ് ഡയറക്ടർ കത്ത് നൽകി. പാലക്കാട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസിൽ തച്ചങ്കരിയെ വിജിലൻസ് കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഈ റിപ്പോർട്ട് കോടതി തള്ളുകയും സർക്കാരിൽ നിന്നും പ്രോസിക്യൂഷൻ അനുമതി വാങ്ങിയ ശേഷം തുടർ അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു. കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സർക്കാരിനോട് പ്രോസിക്യുഷൻ അനുമതി തേടിയത്.