ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് ബിജെപി. അല്‍പസമയത്തിനകം ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുമെന്ന് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ അറിയിച്ചു. ആകെയുള്ള 68 സീറ്റില്‍ 39 സീറ്റുകളും നേടി കോണ്‍ഗ്രസ് ജയമുറപ്പിച്ചതിന് പിന്നാലെയാണ് ഠാക്കൂര്‍ രാജി പ്രഖ്യാപിച്ചത്.

26 സീറ്റില്‍ ബിജെപിയും 4 സീറ്റില്‍ സ്വതന്ത്രരും വിജയിച്ചു. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന ഫലസൂചനകളാണ് വോട്ടെണ്ണലിന്‍റെ ആദ്യമണിക്കൂറുകളില്‍ ഹിമാചലില്‍ കണ്ടത്. ബിജെപിയും കോണ്‍ഗ്രസും മാറി മാറി ലീഡ് പിടിക്കുന്നത് തുടര്‍ന്നു.

4 സീറ്റുകളില്‍ സ്വതന്ത്രര്‍ മുന്നിലെത്തിയ ഘട്ടത്തില്‍ ഇവരെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാന്‍ ബിജെപി കരുക്കള്‍ നീക്കിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി.

ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നതിനുള്ള സാധ്യത മുന്നില്‍കണ്ട് പാര്‍ട്ടി മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവരെ രാജസ്ഥാനിലേക്ക് മാറ്റും.