ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ ആംആദ്മിയെ ദേശീയ പാര്‍ട്ടിയാക്കി മാറ്റുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവരുന്നതിനിടെ ട്വിറ്ററിലൂടെയാണ് സിസോദിയയുടെ പ്രതികരണം.

ഇന്ന് ഗുജറാത്തിലെ ജനങ്ങള്‍ തന്ന വോട്ടിലൂടെ എഎപി ദേശീയ പാര്‍ട്ടി പദവി കൈവരിക്കും. ഇതാദ്യമായി ദേശീയ രാഷ്ട്രീയത്തില്‍ വിദ്യാഭ്യാസത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രാഷ്ട്രീയം കൂടി രംഗത്തുവരികയാണ്. ഇതിന് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും അഭിനന്ദിക്കുന്നെന്നായിരുന്നു ട്വീറ്റ്.

ദേശീയ പാര്‍ട്ടിയെന്ന പദവി ലഭിക്കണമെങ്കില്‍ കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കണം. ഡല്‍ഹി, പഞ്ചാബ്, ഗോവ, സംസ്ഥാനങ്ങളില്‍ ആംആദ്മിക്ക് സംസ്ഥാന പാര്‍ട്ടി പദവിയുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റും കുറഞ്ഞത് ആറ് ശതമാനം വോട്ടും ലഭിച്ചാല്‍ സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കും. ഗുജറാത്തില്‍ അഞ്ച് സീറ്റ് നേടുന്നതോടെ ആംആദ്മി ദേശീയ പാര്‍ട്ടിയായി മാറും.