ന്യൂയോര്‍ക്ക്: ഒരു ദിവസത്തിലേറെ നീണ്ട ജൂറി ചർച്ചകൾക്ക് ശേഷം ചൊവ്വാഴ്ച ട്രംപ് ഓർഗനൈസേഷൻ നികുതി വെട്ടിപ്പില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി പ്രോസിക്യൂട്ടർമാർ സ്ഥിരീകരിച്ചു.

നികുതി വെട്ടിപ്പ്, വ്യാജ ബിസിനസ് രേഖ ചമയ്ക്കല്‍, ഗൂഢാലോചന തുടങ്ങിയ എല്ലാ കുറ്റങ്ങൾക്കും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ് കുറ്റക്കാരാണെന്ന് കണ്ടെത്തി. കുറ്റം തെളിയിക്കപ്പെട്ടാല്‍ 1.6 മില്യൺ ഡോളർ വരെ പിഴ ചുമത്തന്‍ സാധ്യതയുണ്ട്. 2023 ജൂൺ 13ന് ശിക്ഷ വിധിക്കും.

ട്രംപ് ഓർഗനൈസേഷനിലെ ഉന്നത ഉദ്യോഗസ്ഥർ നികുതി വെട്ടിപ്പില്‍ ഏർപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള മൂന്ന് വർഷത്തെ അന്വേഷണത്തെ തുടർന്നാണ് ഒക്ടോബറില്‍ വിചാരണ ആരംഭിച്ചത്. നവംബർ പകുതിയോടെ പ്രോസിക്യൂട്ടർമാർ കേസിന്റെ വിചാരണ അവസാനിപ്പിച്ചു.

ട്രംപ് കോർപ്പറേഷനും, ട്രംപ് പേ റോൾ കോർപ്പറേഷനുമെതിരായ കേസ് മുൻ പ്രസിഡന്റിനെ പ്രതിയാക്കുകയോ നാലാഴ്ചത്തെ വിചാരണയ്ക്കിടെ സാക്ഷിയായി വിളിക്കുകയോ ചെയ്തിട്ടില്ല.

“മുൻ പ്രസിഡന്റിന്റെ കമ്പനികൾ ചെയ്ത കുറ്റങ്ങള്‍ക്ക് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. മൻഹാട്ടനില്‍ എല്ലാവർക്കും ഒരു നീതി എന്ന മാനദണ്ഡമാണെന്ന് ഇത് തെളിയിക്കുന്നു” എന്ന് മൻഹാട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ട്വിറ്ററിൽ കുറിച്ചു.

വഞ്ചിക്കാനും ഗൂഢാലോചന നടത്താനും ക്രിമിനൽ നികുതി വെട്ടിപ്പും തട്ടിപ്പും നടത്താനും വ്യാജ ബിസിനസ് രേഖകള്‍ ചമയ്ക്കാനും 13 വർഷമായി ഈ സ്ഥാപനങ്ങള്‍ ഏർപ്പെട്ടിരിക്കുകയാണെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു.

“13 വർഷമായി ട്രംപ് കോർപ്പറേഷനും ട്രംപ് പേറോൾ കോർപ്പറേഷനും ഉയർന്ന തലത്തിലുള്ള എക്സിക്യൂട്ടീവുകൾക്ക് ആഡംബര ആനുകൂല്യങ്ങളും വാഹനങ്ങളും നല്‍കി. അതേസമയം നികുതി അടയ്ക്കാതിരിക്കാനും നികുതി അധികൃതരില്‍ നിന്ന് യഥാര്‍ത്ഥ വരുമാനം മനഃപ്പൂര്‍‌വ്വം മറച്ചു വെയ്ക്കുകയും ചെയ്തു. ഇന്നത്തെ വിധി ഈ ട്രംപ് കമ്പനികൾക്കൊരു പാഠമാണ്,” അദ്ദേഹം പറഞ്ഞു.

പ്രോസിക്യൂഷന്റെ പ്രധാന സാക്ഷികളിലൊരാളായ ട്രംപ് ഓർഗനൈസേഷന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അലൻ വീസൽബർഗ് ഓഗസ്റ്റിൽ 15 കുറ്റങ്ങൾ സമ്മതിച്ചിരുന്നു. എന്നാല്‍, ട്രംപോ അദ്ദേഹത്തിന്റെ കുടുംബമോ നികുതി വെട്ടിപ്പ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി.

മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും 2017 ൽ “സ്വതന്ത്ര കരാറുകാരൻ” എന്ന നിലയിൽ തനിക്ക് ഓഫ്-ബുക്ക് ആനുകൂല്യങ്ങളും ബോണസുകളും ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി. തനിക്ക് അപ്പാർട്ട്മെന്റ് വാടക, ആഡംബര കാറുകൾ, സ്വകാര്യ സ്‌കൂൾ ട്യൂഷൻ എന്നിവ നികത്താൻ ശമ്പള വര്‍ദ്ധനവ് ലഭിച്ചതായും 75 കാരനായ വീസൽബർഗ് സാക്ഷ്യപ്പെടുത്തി.

“എന്റെ വ്യക്തിപരമായ അത്യാഗ്രഹമാണ് ഈ കേസിലേക്ക് നയിച്ചത്,” വീസൽബർഗ് നവംബറിൽ സാക്ഷ്യപ്പെടുത്തി. കേസില്‍ അദ്ദേഹവും ഉള്‍പ്പെട്ടതിനാല്‍ ജയിൽവാസം അനുഭവിക്കാന്‍ സാധ്യതയുണ്ട്.