ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് എന്ന മെഡിക്കൽ ഉപകരണ കമ്പനി മൃഗസംരക്ഷണ നയങ്ങളുടെ ലംഘനത്തിന് ഫെഡറൽ അന്വേഷണം നേരിടുന്നതായി റിപ്പോർട്ടുകൾ. ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് തന്നിൽ ഘടിപ്പിക്കാൻ തയ്യാറാണെന്ന് മസ്‌ക് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് വാർത്ത പുറത്തുവന്നത്. ബ്രെയിൻ ചിപ്പിലൂടെ തളർവാതരോഗികളെ വീണ്ടും നടക്കാനും മറ്റ് നാഡീസംബന്ധമായ അസുഖങ്ങൾ ഭേദമാക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വികസനം ത്വരിതപ്പെടുത്തുന്നതിന് ഇലോൺ മസ്‌കിന്റെ സമ്മർദ്ദം കൂടുതൽ മൃഗങ്ങളുടെ മരണത്തിനും മറ്റും കാരണമായെന്നും, തെറ്റായ പരീക്ഷണങ്ങൾക്ക് വഴിവെച്ചെന്നും ന്യൂറലിങ്ക് ജീവനക്കാർ ആരോപിച്ചിരുന്നു. ഈ വിയോജിപ്പിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണമെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. എന്നാൽ ന്യൂറലിങ്ക് ജീവനക്കാരുടെ ആരോപണം കണക്കിലെടുത്താണ് അന്വേഷണം നടത്തുന്നതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

റോയിറ്റേഴ്‌സ് അവലോകനം ചെയ്‌ത വിവിധ രേഖകൾ പ്രകാരം 2018 മുതൽ നടത്തിയ പരീക്ഷണങ്ങളെത്തുടർന്ന് 280ലധികം ആടുകൾ, പന്നികൾ, എലികൾ, എലികൾ, കുരങ്ങുകൾ എന്നിവയുൾപ്പെടെ 1500 ഓളം മൃഗങ്ങളെ കമ്പനി കൊന്നൊടുക്കിയാതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ എത്രത്തോളം കൃത്യമാണെന്ന് പറയാൻ കഴിയില്ല. ആവശ്യത്തിലും അധികം ജീവികളെ പരീക്ഷണത്തിന്റെ പേരിൽ കൊന്നൊടുക്കിയെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.