ന്യൂഡൽഹി: കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമാണെന്ന് കോടതി നിരീക്ഷിച്ചു.
കേസിന്റെ നടപടികള്‍ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്കി. വിചാരണ കോടതി നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസിന്റെ വിചാരണ എറണാകുളത്ത് നിന്നും കര്‍ണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. നേരത്തെ, കേസിന്റെ നടപടികള്‍ തലശേരിയില്‍ നിന്നും എറണാകുളത്തേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ വീണ്ടും ഹര്‍ജി നല്‍കിയത്.