ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നും ക്രൂരമായ ബലാത്സംഗ വാര്‍ത്തകള്‍ പുറത്തുവരുന്നു. ബലാത്സംഗത്തിനിരയായ കോളജ് വിദ്യാര്‍ത്ഥിനി രക്തംവാര്‍ന്ന് മരിച്ചു. കേസില്‍ രാജ് ഗൗതം (25) അറസ്റ്റിലായി. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് ആക്രമണം നേരിട്ടത്.

ലൈംഗികോത്തേജന മരുന്ന് കഴിച്ചിട്ടാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പെണ്‍കുട്ടി എതിര്‍ത്തിട്ടും പീഡനം തുടരുന്നു. കുട്ടി തളര്‍ന്നുവീണ് സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തം വരുന്നതുവരെ പീഡനം തുടരുകയായിരുന്നു. ഇതോടെ ഭയന്നുപോയ രാജ് ഗൗതം യുവതിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

ഇളയ സേഹാദരി വീട്ടിലെത്തുമ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട് ആുെപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇതിനാം യുവതി മരണമടഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ബലത്സംഗത്തിന് ഇരയായതായി തെളിഞ്ഞു. സ്വകാര്യ ഭാഗത്തെ ഗുരുതരമായ മുറിവിനെ തുടര്‍ന്നുണ്ടായ അമിതമായ രക്തസ്രാവമാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കി.

മകളുടെ മരണത്തിനു പിന്നില്‍ അയല്‍വാസിക്കും 65 കാരിയായി സ്ത്രീക്കും പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.