തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ പിണറായി വിജയനാണെന്നും ആനാവൂർ നാഗപ്പന്മാർ കേരളത്തെ കുട്ടിച്ചോറാക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ നഗരസഭക്ക് മുന്നില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആനാവൂർ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ്. ഈ സർക്കാര്‍ വന്നതിന്‍റെ ഗുണം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. പെൻഷൻ ഇല്ല, കിറ്റ് ഇല്ല, ബന്ധു നിയമനം, അഴിമതി എന്നിവ മാത്രം നടക്കുന്നു.

മേയറുടെ പേരില്‍ കത്ത് തയാറാക്കിയതിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടു പോകാനാണ്. പങ്ക് കച്ചവടത്തിൽ വിഹിതം കിട്ടാത്തവർ ആണ് കത്ത് പുറത്താക്കിയത്. മേയർ ധിക്കാരം കുറയ്ക്കണം. മേയര്‍ രാജിവയ്ക്കേണ്ട, ജനം നിങ്ങളെ അടിച്ചു പുറത്താക്കുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.