പത്തനംതിട്ട: ആറന്മുളയിൽ പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്കു ശേഷം പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പെൺകുട്ടി സുഹൃത്തിൻ്റെ പേര് പറഞ്ഞത്. പ്ലസ്ടു വിദ്യാര്‍ഥിയായ 17-കാരൻ്റെ പേര് പെൺകുട്ടി വെളിപ്പെടുത്തിയതിനു പിന്നാലെ പെൺകുട്ടിയുടെ കുടുംബം ആറന്മുള പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കപരാതി എത്തിയതിനു പിന്നാലെ പോലീസ് 17-കാരനെ കസ്റ്റഡിയിലെടുത്തു.
ഗർഭിണിയായ പെണ്‍കുട്ടിയും 17-കാരനും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണെന്ന് പോലീസ് അറിയിച്ചു. 2018 ഏപ്രില്‍ മുതല്‍ ഇരുവരും സൗഹൃദത്തിലായിരുന്നു.. 2019-ലെ വേനലവധി സമയത്താണ് പതിനേഴുകാരൻ പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. . രണ്ടുതവണ ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ പലതവണ പെണ്‍കുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച് പീഡനം തുടര്‍ന്നിരുന്നതായും പൊലീസ് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചു. കസ്റ്റഡിയിലുള്ള 17-കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയശേഷം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുമെന്നും പൊലീസ് വ്യക്തമാക്കി.