സിഡ്നി: ട്വന്റി-20 ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ച ഇംഗ്ലണ്ടിന് ആശങ്കയുണർത്തി ബാറ്റർ ഡേവിഡ് മലന്റെ പരിക്ക്. ഗ്രൂപ്പ് രണ്ടിലെ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെയാണ് മലന് പരിക്കേറ്റത്.
മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിന്റെ 15-ാം ഓവറിൽ ബൗണ്ടറി വരയ്ക്കരികെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് മലന് പരിക്കേറ്റത്. നാഭിപേശികൾക്കേറ്റ പരിക്ക് മൂലം മുടന്തി കളം വിട്ട താരം പിന്നീട് ബാറ്റിംഗിനിറങ്ങിയിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും മലൻ ബാറ്റ് ചെയ്തിരുന്നില്ല.
പരിക്ക് ഗുരുതരമായതിനാൽ മലന് സെമി നഷ്ടമാകുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല.