ലക്നോ: ദുർമന്ത്രവാദം നടത്തുന്ന വ്യക്തിയെന്നാരോപിച്ച് ഉത്തർ പ്രദേശിൽ മധ്യവയസ്കയെ ജനങ്ങൾ തീ കൊളുത്തി കൊലപ്പെടുത്തി. ഗയാ സ്വദേശിയായ ഹേമന്തി ദേവിയാണ് കൊല്ലപ്പെട്ടത്.

മൈഗ്രാ പ്രദേശത്തെ പഞ്ച്മാ ഗ്രാമത്തിലെ വസതിയിൽ വച്ച് ശനിയാഴ്ച വൈകിട്ടാണ് ഹേമന്തിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്. ദുർമന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച് ഇവർക്കെതിരെ ജനങ്ങൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ ഹേമന്തി ആരോപണം നിഷേധിച്ചിരുന്നു.

മാസങ്ങൾക്ക് മുന്പ് മരണപ്പെട്ട പരമേശ്വർ മാഞ്ചി എന്നയാളെ ഹേമന്തി ദുർമന്ത്രവാദത്തിലൂടെ കൊല്ലുകയായിരുന്നു എന്ന ആരോപണം മുൻനിർത്തിയാണ് ജനക്കൂട്ടം കൊല നടത്തിയത്. ഹേമന്തിയുടെ വീട്ടിലേക്ക് ഇരച്ചെത്തിയ സംഘം ഇവരെ ക്രൂരമായ മർദനത്തിന് ഇരയാക്കിയതിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ഒന്പത് പേരെ കസ്റ്റഡിയിലെടുത്തതായും ബാക്കി പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും ഇമാംഗഞ്ച് എസ്പി അറിയിച്ചു.