ന്യൂയോര്‍ക്ക് : അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരുപതുശതമാനത്തോളം ശമ്പള വര്‍ധനവ് നല്‍കാമെന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് മാനേജ്മെന്റ് മുന്നോട്ടുവെച്ച കരാറില്‍ ഒപ്പുവയ്ക്കുന്നതിന് അമേരിക്കന്‍ എയര്‍ലൈന്‍സ് പൈലറ്റ് യൂണിയന്‍ വിസമ്മതിച്ചു.

അലൈഡ് പൈലറ്റ് അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേര്‍രന്ന് അഞ്ചിനെതിരെ15 വോട്ടുകള്‍ക്കാണ് കരാറില്‍ ഒപ്പിടേണ്ടതില്ലെന്നും തീരുമാനിച്ചത്. ഒക്ടോബര്‍ 2നാണ് ഇതു സംബന്ധിച്ചു വോട്ടെടുപ്പ് നടന്നത്. അലൈഡ് പൈലറ്റ് അസോസിയേഷന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിലെ 15,000 പൈലറ്റുമാരെയാണ് പ്രതിനിധാനം ചെയ്യുന്നത്.

മാനേജ്മെന്‍റ് നിര്‍ദ്ദേശം നിരാകരിക്കുന്നതിനുള്ള കാരണം യൂണിയന്‍ ചൂണ്ടികാണിച്ചിട്ടില്ല.
ഡാളസിലെ ഫോര്‍ട്ട് വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഇപ്പോള്‍ തന്നെ പൈലറ്റുമാരുടെ അഭാവം മൂലം നിരവധി സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുകയോ, വൈകിപ്പിക്കുകയോ ചെയ്തുവരുന്നു.