ന്യുയോർക്ക് സിറ്റി: 1965 ൽ മാൽക്കം എക്സ് വെടിയേറ്റു മരിച്ച കേസിൽ രണ്ടു ദശാബ്ദത്തിലധികം ജയിലിൽ കഴിയേണ്ടി വന്ന രണ്ടു പേർക്കും, അവർക്കു വേണ്ടി ഹാജരായ അറ്റോർണിക്കും ഉൾപ്പെടെ 36 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് ന്യുയോർക്ക് സിറ്റി അധികൃതർ ധാരണയായി. മുഹമ്മദ് അസീസ്, ഖാലിൽ ഇസ്ലാം എന്നിവർക്ക് ഈ കേസിൽ 50 വർഷം വീതമാണ് ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം മൻഹാട്ടൻ ജഡ്ജിയാണ് ഇരുവരുടെയും പേരിലുള്ള കേസ് റദ്ദാക്കിയത്. ഖലിൽ ഇസ്ലാം 2009 ൽ മരിച്ചിരുന്നു. മുഹമ്മദ് അസീസ് 84ാം വയസിൽ ജയിൽ വിമോചിതനായി. അഡ്ഡോണ് ബാൾറൂമിൽ പ്രസംഗിക്കുന്നതിനിടെ 1965 ഫെബ്രുവരി 21നാണ് 39 വയസുള്ള മാൽക്കം എക്സ് വെടിയേറ്റു മരിച്ചത്. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനുശേഷമാണ് മുഹമ്മദ് അസീസും, ഖാലിൽ ഇസ്ലാമും കേസിൽ നിരപരാധികളാണെന്ന് തെളിഞ്ഞത്.