ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ 9,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു. ഈ കാറുകളിലുള്ള ഒരു വലിയ തകരാർ കാരണമാണിത്. ഇവ പരിഹരിച്ച ശേഷം കമ്പനി അവ തിരിച്ചയക്കും. കമ്പനിയുടെ മൂന്ന് മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് മൂന്നിനും സെപ്തംബർ ഒന്നിനും ഇടയിൽ നിർമ്മിച്ച വാഹനങ്ങളിലാണ് തകരാർ കണ്ടെത്തിയത്. 

ബാക്ക് ബ്രേക്ക് അസംബ്ലിയിലെ തകരാർ പരിഹരിക്കുന്നതിനായാണ് മോഡലുകൾ തിരിച്ചു വിളിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വാഗൺ ആർ, സെലേറിയോ, ഇഗ്‌നിസ് തുടങ്ങിയ മോഡലുകളാണ് തിരിച്ചുവിളിച്ചത്. മൊത്തം 9,925 യൂണിറ്റുകൾ അറ്റകുറ്റപ്പണികൾക്കായി തിരികെ എടുക്കുമെന്ന് കമ്പനി പങ്കുവെച്ച വിവരങ്ങളിൽ പറയുന്നു. ബ്രേക്ക് അസംബ്ലിയിലെ തകരാർ സംബന്ധിച്ച വിവരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിലും മാരുതി സുസുക്കി ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്. റിയർ ബ്രേക്ക് അസംബ്ലി പിൻ ഭാഗത്തിൽ ഉണ്ടായേക്കാവുന്ന തകരാർ കാരണം മൂന്ന് ഹാച്ച്ബാക്ക് കാറുകൾ തിരിച്ചുവിളിക്കുന്നതായി അറിയിച്ചിട്ടുണ്ട്. 

ഈ തകരാർ മൂലം ചില സന്ദർഭങ്ങളിൽ പിൻ ഭാഗം പൊട്ടിയേക്കാമെന്നും അത് വലിയ ശബ്ദമുണ്ടാക്കുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് അപകടത്തിൽപ്പെട്ട കാറുകൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ചതായി കമ്പനിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് പറയുന്നു. കമ്പനിയുടെ അംഗീകൃത വർക്ക് ഷോപ്പുകളിൽ സൗജന്യാമായി തകരാർ പരിഹരിച്ച് തരുമെന്നും കമ്പനി അറിയിച്ചു.