ദിസ്പൂർ: ആസാമിൽ ട്രാൻസ്പോർട്ട് ജീവനക്കാരന്‍റെ വസതിയിൽ വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിൽ 87,000 രൂപ മൂല്യമുള്ള നിരോധിത നോട്ടുകൾ ഉൾപ്പടെ 7.03 ലക്ഷം രൂപ കണ്ടെത്തി.

ഡിബ്രുഗർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറായ സഞ്ജീബ് ഹസരങ്കെയുടെ പക്കൽ നിന്നാണ് നിരോധിത നോട്ടുകൾ അടങ്ങുന്ന കള്ളപ്പണശേഖരം പിടികൂടിയത്. സ്ഥിരം അഴിമതിക്കാരനായ ഹസരങ്കെയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് അധികൃതർ റെയ്ഡ് നടത്തിയത്.

2016-ൽ നിരോധിച്ച 500, 1000 രൂപ മൂല്യമുള്ള പഴയ നോട്ടുകൾ 10 എണ്ണത്തിലധികം കൈവശം സൂക്ഷിക്കുന്നത് സ്പെസിഫൈഡ് ബാങ്ക് നോട്ട്സ് ആക്ട് അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണ്.