കാലിഫോര്‍ണിയ: 53 വർഷമായി പുറംലോകം കാണാതെ ജയിലിൽ കഴിയുന്ന 71 കാരിക്കു 14–ാം തവണയും കാലിഫോർണിയ ഗവർണർ പരോൾ നിഷേധിച്ചു. പട്രീഷ ക്രെൻവിങ്കലാണ് ഇനിയും പരോൾ ലഭിക്കാതെ ജയിലിൽ കഴിയേണ്ടി വരുന്നത്.

1969 ഓഗസ്റ്റിൽ ഒരു കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയ കേസിൽ 1971 ലാണ് ഇവർക്കു വധശിക്ഷ വിധിച്ച് ജയിലിലടച്ചത്. ഒരു വർഷത്തിനു ശേഷം കാലിഫോർണിയയിൽ വധശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന നിയമം വന്നതോടെ ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കി.

1969ൽ ഇവർ നടത്തിയ ആക്രമണത്തിൽ പ്രമുഖ നടി ഷാരോൺ ടേറ്റ് ഉൾപ്പെടെ ഏഴു പേരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ ഷാരോണ്‍ ഗര്‍ഭിണിയായിരുന്നു. ഇവരുടെ ഭർത്താവ് ഫോൾജറെ 28 തവണയാണ് ഇവർ കുത്തി കൊലപ്പെടുത്തിയത്.

ജയിലിലെ അവരുടെ പെരുമാറ്റവും അവരുടെ വയസ്സും പരിഗണിക്കുമ്പോൾ സുരക്ഷിതമായി ജയിലിൽ നിന്നും പുറത്തുവിടാവുന്ന സാഹചര്യമല്ലെന്നാണ് ഒക്ടോബർ 14 വെള്ളിയാഴ്ച ഇവരുടെ അപേക്ഷ തള്ളിക്കൊണ്ടു ഗവർണർ ഉത്തരവിട്ടത്. ക്രൂരമായ കൊലപാതകത്തിനായി ഒരു കുടുംബത്തെ മുഴുവനും ഇല്ലായ്മ ചെയ്തത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്നും ഗവർണറുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടികാട്ടി.