കൊല്ലം: സിഗരറ്റിൻ്റെ പകുതി നൽകാത്തതിന് കൊല്ലം അഞ്ചലിൽ രണ്ട് ഓട്ടോ ഡ്രൈവർമാരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് യുവാക്കളെ ആക്രമിച്ചത്. ഇരുവരെയും അഞ്ചൽ പോലീസ് പിടികൂടി.

തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് കൊല്ലം പനച്ചിവിളയിൽ നിന്ന് പുകവലിക്കുകയായിരുന്നു ഓട്ടോ ഡ്രൈവറായ ഷമീർ. ബൈക്കിൽ എത്തിയ പനച്ചവിള സ്വദേശി ആംബുജി, പനയംച്ചേരി സ്വദേശി അജിത്ത് എന്നിവർ ഷമീറിനോട് സിഗരറ്റിന്റെ പകുതി ചോദിച്ചു. സിഗരറ്റ് നൽകാത്തതിനെ തുടർന്ന് യുവാക്കൾ ഷെമീറിനെ മർദിച്ചു. ഓട്ടോറിക്ഷ എടുത്തു ഇടമുളക്കൽ സ്റ്റാൻഡിലേക്ക് രക്ഷപ്പെട്ട ഷമീറിനെ ഇവർ പിന്തുടർന്ന് എത്തി. തടയാൻ ശ്രമിച്ച സുഹൃത്ത് ഷൈജുവിനേയും ഷമീറിനേയും കത്തികൊണ്ട് ആക്രമിച്ചു. ഷൈജുവിന്റെ ഓട്ടോയ്ക്കും കേടുപാടുണ്ടാക്കി. പ്രതികളെ ഇന്നലെ അഞ്ചൽ പോലീസ് അറസ്റ്റു ചെയ്തു. ഇരുവരും റിമാൻഡിലാണ്.