ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ടൂറിസ്റ്റ് ബസ് കുന്നിൻ മുകളിൽ നിന്ന് മറിഞ്ഞ് പത്ത് പേർ മരണത്തിന് കീഴടങ്ങി. അല്ലൂരി സീതാരാമ രാജു (എഎസ്ആർ) ജില്ലയിലെ വനജാങ്കിയിലാണ് സംഭവം നടന്നത്. വിശാഖപട്ടണത്ത് നിന്ന് പാഡേരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.

പത്ത് പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ പരിക്കേറ്റ മറ്റ് യാത്രക്കാരെയെല്ലാം നാട്ടുകാർ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എത്ര പേർക്ക് പരിക്കേറ്റുവെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല. അപകടകാരണം ഉൾപ്പെടെയുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.