ടോക്യോ: ഫോർമുല വൺ കാറോട്ട പോരിന്‍റെ 2022 സീസൺ ചാന്പ്യനായി മാക്സ് വെർസ്റ്റാപ്പൻ. ജാപ്പനീസ് ഗ്രാൻ പ്രിയിൽ ജേതാവായതോടെയാണ് തുടർച്ചയായ രണ്ടാം വർഷവും വെർസ്റ്റാപ്പൻ ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

ജാപ്പനീസ് ഗ്രാൻ പ്രിയിൽ റെഡ് ബുള്ളിനാണ് ഒന്നും രണ്ടും പോഡിയം സ്ഥാനങ്ങൾ. വെർസ്റ്റാപ്പന്‍റെ സഹതാരം സെർജിയോ പെരസ് രണ്ടാമതെത്തി. ഫെറാറിയുടെ ചാൾസ് ലെക്ലെയർ പെനാൽറ്റി മൂലം ഒരു സ്ഥാനം നഷ്ടമായി മൂന്നാമതെത്തിയതോടെയാണ് റെഡ് ബുൾ “വൺ-ടു പോഡിയം ഫിനിഷ്’ സ്വന്തമാക്കിയത്.

മഴ തടസപ്പെടുത്തിയതിനാൽ 53 ലാപ്പിൽ നിന്ന് 28 ലാപ്പായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ജേതാക്കൾക്ക് അർഹമായ മുഴുവൻ പോയിന്‍റും നൽകാൻ എഫ് വൺ സംഘാടകർ തീരുമാനിക്കുകയായിരുന്നു.

14 മത്സരങ്ങളിൽ നിന്ന് 366 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്തുള്ള പെരസിനെക്കാൾ 113 പോ‌യിന്‍റ് ലീഡ് കരസ്ഥമാക്കിയതോടെയാണ് ഡച്ച് താരമായ വെർസ്റ്റാപ്പൻ കിരീടം ഉറപ്പിച്ചത്.

ഒരു എഫ് വൺ സീസണിലെ ഏറ്റവുമധികം ഗ്രാൻ പ്രി വിജയങ്ങൾ എന്ന നേട്ടത്തിലെത്താൻ താരത്തിന് ഒരു ജയം കൂടി മാത്രം മതി. സീസണിൽ 12 ഗ്രാൻ പ്രി വിജയിച്ച വെർസ്റ്റാപ്പൻ, ഇതിഹാസ താരം മൈക്കൽ ഷുമാക്കറുടെയും സെബാസ്റ്റ്യൻ വെറ്റലിന്‍റെയും റിക്കാർഡിന് ഒപ്പമെത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.