കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയ ശബ്ദസന്ദേശം നടൻ ദിലീപിന്‍റേത് തന്നെയെന്ന് ഫോറൻസിക് പരിശോധനാ ഫലം. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടെ ശബ്ദങ്ങളും പരിശോധനയിൽ തിരിച്ചറിഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന് പറയുന്ന നാല്‍പതോളം ശബ്ദരേഖകളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്.

ശബ്ദം തിരിച്ചറിഞ്ഞ പരിശോധനാ ഫലം അന്വേഷണ സംഘം വരും ദിവസങ്ങളിൽ വിചാരണ കോടതിക്ക് കൈമാറും. എന്നാൽ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദസന്ദേശങ്ങൾ വ്യാജവും കൃത്രിമമായി സൃഷ്ടിച്ചതുമാണെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.