ന്യൂഡൽഹി: കൂലിപ്പണി ചെയ്തിട്ടായാലും ഭാര്യക്കും കുട്ടികൾക്കും ജീവനാംശം നൽകാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ബേല എം ​ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറ​പ്പെടുവിച്ചത്.

ബിസിനസ് തകർന്നുവെന്നും വരുമാനമില്ലാത്തതിനാൽ ഭാര്യക്കും മക്കൾക്കും ജീവനാംശം നൽകാൻ സാധിക്കില്ലെന്നും കാണിച്ച് സമർപ്പിച്ച ഹരജിയിലാണ് വിധി. ”പരാതിക്കാരൻ ശാരീരികമായി കാര്യക്ഷമതയുള്ള ആളാണ്. അതിനാൽ നിയമാനുസൃതമായ ഏതു മാർഗങ്ങളിലൂടെയും പണമുണ്ടാക്കി ഭാര്യക്കും പ്രായപൂർത്തിയാകാത്ത കുട്ടിക്കും ചെലവിനു നൽകാൻ പരാതിക്കാരൻ ബാധ്യസ്ഥനാണ്. കുടുംബകോടതിയിൽ അപ്പീൽക്കാരന്റെയും ഭാര്യയുടെയും രേഖയിലുള്ള മറ്റ് തെളിവുകളും കണക്കിലെടുക്കുമ്പോൾ പ്രതിക്ക് മതിയായ വരുമാനമാർഗവും കഴിവും ഉണ്ടായിരുന്നിട്ടും ജീവനാശം നൽകുന്നതിൽ പരാജയപ്പെട്ടു.”- കോടതി വിലയിരുത്തി.

കേസിൽ പ്രതിമാസം ഭാര്യക്ക് 10,000 രൂപയും പ്രായപൂർത്തിയാകാത്ത മകന് 6000 രൂപയും നൽകണമെന്നാണ് സുപ്രീംകോടതി വിധിച്ചത്. സിആർപിസിയുടെ 125ാം വകുപ്പ് പ്രകാരം ഭർതൃഗൃഹത്തിൽ നിന്ന് വേർപെട്ടുപോയ ഒരു സ്ത്രീയുടെ വേദനയും വേദനയും സാമ്പത്തിക ക്ലേശവും പരിഹരിക്കുന്നതിനും അവരെ ജീവിക്കാൻ പ്രാപ്തരാക്കുന്നതിനും ചില ചില ക്രമീകരണങ്ങൾ ചെയ്യണമെന്നും ബെഞ്ച് നിർദേശിച്ചു