ഇടുക്കി: മൂന്നാറില്‍ കൂട് സ്ഥാപിച്ച് പിടികൂടിയ കടുവ കാട്ടിലേക്ക് തുറന്നുവിടാന്‍ പറ്റുന്ന ആരോഗ്യ സ്ഥിതിയിലല്ലെന്നു വനംവകുപ്പ്. കടുവയുടെ ഇടതു കണ്ണിന് കാഴ്ച കുറവെന്ന് പരിശോധയില്‍ വ്യക്തമായി.

തിമിരബാധ ചികിത്സിച്ച് ഭേദമാക്കാന്‍ വയ്യാത്ത അവസ്ഥയിലാണെന്നാണ് കണ്ടെത്തല്‍. കാഴ്ചശക്തി നഷ്ടമായതിനാല്‍ സ്വാഭാവിക ഇരതേടല്‍ സാധ്യമല്ല.

കാട്ടിനുള്ളില്‍ തുറന്നുവിട്ടാലും ജനവാസമേഖലയിലേയ്ക്ക് തിരികെ വരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റി ചികിത്സ നല്‍കാനാണ് തീരുമാനം. മൂന്നാര്‍ പ്രദേശത്ത് ദിവസങ്ങളോളം ഭീതി പരത്തിയ കടുവ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പിടിയിലായത്.

നൈമക്കാട് പ്രദേശത്ത് പത്തു പശുക്കളെയാണ് കടുവ കൊന്നത്. രണ്ട് പശുക്കള്‍ക്ക് കടുവയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.