ന്യൂഡല്‍ഹി: പ്രധാനപ്പെട്ട പാര്‍ലമെന്‍ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്നു പ്രതിപക്ഷം പുറത്ത്. ആഭ്യന്തരം, ധനം, പ്രതിരോധം, ഐടി സമിതികള്‍ പുനഃസംഘടിപ്പിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ആദ്യന്തര സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയെ മാറ്റി. പകരം ബിജെപി എംപി ബ്രിജ് ലാലിനെ നിയമിച്ചു.

ഐടി സമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്നു ശശി തരൂരിനെ മാറ്റി. പകരം മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലെ അംഗമായ പ്രതാപ് റാവു ജാദവിനെ നിയമിച്ചു.

നിലവില്‍ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനു ഒരു സമിതിയില്‍ മാത്രമാണ് ചെയര്‍മാന്‍ സ്ഥാനം ഉള്ളത്. രണ്ടാമത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സമിതിയിലും അധ്യക്ഷസ്ഥാനമില്ല.

പാര്‍ലമെന്‍ററി സമിതികളുടെ പുനഃസംഘടനയ്‌ക്കെതിരെ നേരത്തെതന്നെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നെങ്കിലും ഇത് വകവയ്ക്കാതെ കേന്ദ്രം ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു.