ഇൻഡോർ: റൈലീ റൂസോയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യക്കെതിരായ ട്വന്റി-20 പരന്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക 228 റൺസ് വിജയലക്ഷ്യം പടുത്തുയർത്തി.
ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ച നായകൻ രോഹിത് ശർമയുടെ തീരുമാനം ശരിയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ തെംബ ബവൂമയെ ഉമേഷ് യാദവ് നാലാം ഓവറിൽ പുറത്താക്കി. എന്നാൽ ക്വിന്റൻ ഡിക്കോക്കിനൊടൊപ്പം ചേർന്ന് റൂസോ നടത്തിയ തകർപ്പൻ പ്രകടനം പ്രോട്ടീയസിനെ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 എന്ന മികച്ച സ്കോറിലെത്തിച്ചു.
ഡിക്കോക്ക് 43 പന്തിൽ 68 റൺസെടുത്തു. കന്നി ട്വന്റി-20 സെഞ്ചുറി നേടിയ റൂസോ 48 പന്തിൽ 100 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഒരു വിക്കറ്റ് നേടിയ ദീപക് ചാഹർ നാലോവറിൽ 48 റൺസ് വഴങ്ങിയപ്പോൾ 49 റൺസ് വിട്ടുകൊടുത്ത ഹർഷൽ പട്ടേലിന് വിക്കറ്റൊന്നും നേടാനായില്ല. ഉമേഷ് യാദവ് മൂന്നോവറിൽ 34 റൺസ് നേടി ഒരു വിക്കറ്റ് നേടി.