കാൺപൂർ: ഉത്തർപ്രദേശിലെ കാൺ‌പൂരിൽ ഹോസ്റ്റൽ ജീവനക്കാരൻ വിദ്യാർഥികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതായി ആരോപണം. പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നാരോപിച്ച് വിദ്യാർഥിനികൾ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

കാൺപൂർ സായ് നിവാസ് ഗേൾസ് ഹോസ്റ്റലിലായിരുന്നു സംഭവം. ജീവനക്കാരന്‍റെ മൊബൈൽ ഫോണിൽ പെൺകുട്ടികൾ കുളിമുറി ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മേൽക്കൂരയിലെ ഗ്ലാസ് മറയിലൂടെയാണ് ജീവനക്കാരൻ ദൃശ്യങ്ങൾ പകർത്തിയത്.

വിദ്യാർഥിനികളുടെ പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.