ബെയ്ജിംഗ്: ചൈനയിലെ അഭ്യൂഹങ്ങൾക്ക് വിരാമം. അട്ടിമ അഭ്യൂഹങ്ങൾക്കിടെ ചൈനീസ് പ്രസിഡന്റ് ഷിജിൻ പിംഗ് സ്റ്റേറ്റ് ടിവിയിൽ പ്രത്യക്ഷപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പോർട്ടിയുടേയും രാജ്യത്തിന്റേയും കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. 

പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെ പൊതു വേദികളിൽ നിന്ന് ഷി ജിൻപിങ് വിട്ടു നിന്നത് വലിയ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പട്ടാള അട്ടിമറി നടന്നുവെന്നായിരുന്നു അഭ്യൂഹം. ഷാങ്ഹായി ഉച്ചകോടിയിൽ നിന്നും മടങ്ങിയെത്തിയ ശേഷം ഇതാദ്യമായാണ് അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. 

പീപ്പിൾസ് ലിബറേഷൻ ആർമ്മിയുടെ തലവൻ സ്ഥാനത്ത് നിന്നും ഷി ജിൻപിങ്ങിനെ നീക്കം ചെയ്തുവെന്ന തരത്തിലും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഷി ജിൻപിങ്ങിനൊപ്പം പ്രധാനമന്ത്രിയും നമ്പർ 2 നേതാവുമായ ലീ കെകിയാങ്ങും മറ്റ് ഉന്നത നേതാക്കളുമുണ്ടായിരുന്നു. 

10 വർഷമായി തന്റെ നേതൃത്വത്തിൽ സിപിസിയുടെയും രാജ്യത്തിന്റെയും നേട്ടങ്ങൾ ഷി തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. രാജ്യത്തിനു പുറത്തുപോയിവരുന്നവരെ നിർബന്ധിത ക്വാറന്റീനു വിധേയരാക്കുന്ന ചൈനയുടെ കോവിഡുനയത്തിന്റെ ഭാഗമായി പ്രസിഡന്റ് മാറിനിന്നതെന്നാണ് വിവരം.